വാടകയെ കുറിച്ച്.
പഴയ വീട് വാടകക്ക് കൊടുത്ത വാടകക്കാരൻ വാടക തരാതെ ആയപ്പോഴാണ് ഞാൻ അയാളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. അയാൾ എന്തുകൊണ്ടായിരിക്കും വാടക തരാത്തത്? അയാളുടെ ബിസിനസ്സും ഒരു വാടക മുറിയിലാണ് എന്നാണ് കേട്ടത്. അയാൾ രണ്ട് പേർക്ക് വാടക കൊടുക്കണം. ഇങ്ങനെ ഒക്കെ ചിന്തിച്ചപ്പോൾ വാടക എന്ന ആശയത്തോട് ഒരു പ്രത്യേഗ താല്പര്യം തോന്നി. നമ്മൾ വാടക കൊടുക്കാതെ എന്തെല്ലാം ചെയുന്നുണ്ടായിരിക്കും എന്ന് ഞാൻ വെറുതെ ഒന്ന് ആലോചിച്ചു നോക്കി. നമ്മൾ മറ്റൊരാളുടെ ഹൃദയത്തിൽ ജീവിക്കുന്നത് വാടക കൊടുത്തിട്ടാണോ. അപ്പോഴാണ് വാടകക്കൊരു ഹൃദയം എന്ന നോവലിന്റെ പേര് കടന്ന് വന്നത്. ഹൃദയം വാടകക്ക് കൊടുക്കുക. മനോഹരമായ ആശയം. എത്രയായിരിക്കും ഹൃദയത്തിന് ഒരു ദിവസത്തെ വാടക.ചിന്തകൾ കാടുകയറാൻ തുടങ്ങി.നമ്മൾ ജീവിക്കുന്ന ഭൂമി നമ്മുടെ സ്വന്തം ആണോ? നമ്മൾ അവിടെ വാടകക്കാരല്ലേ.നമ്മൾ മരിക്കുന്നത് വരെ ഭൂമി നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കി തരുന്നു. ഇതിന് നമ്മൾ ഒരു വാടകയും കൊടുക്കുന്നില്ലല്ലോ.ഇതുപോലെ നിങ്ങളും ഒരുപാട് ഇടങ്ങളിൽ ജീവിക്കുന്നുണ്ടാകും, ഒരുപാട് പേരുടെ മനസ്സിൽ താമസിക്കുന്നുണ്ടാകും ഒരു രൂപ പോലും വാടക കൊടുക്കാതെ.
ഒരു സാധനം നമ്മൾ വാങ്ങുന്നതാണോ നല്ലത് ? അതോ വാടകക്കെടുക്കുന്നതാണോ?ഇതുവരെ ഞാൻ വിശ്വസിച്ചിരുന്നത് വാങ്ങുന്നത് എന്നായിരുന്നു. പക്ഷെ ഇപ്പോൾ വാടകക്കെടുക്കുന്നതിൽ ഒരു പ്രത്യേഗ സുഖം തോന്നുന്നു. വാടകക്കെടുത്താൽ നമ്മൾ സ്വന്തമായി ഉപയോഗിക്കുന്നു. എന്നാൽ നമ്മുടെ സ്വന്തം അല്ല. എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. അതുകൊണ്ട് തന്നെ ഉള്ളസമയം നമ്മൾ അത് സ്വന്തമാക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കും.അത് നഷ്ട്ടപ്പെടുന്ന സമയം നമുക്ക് വേദന തോന്നും. അതുപോലെ നമ്മൾ വിചാരിച്ചാൽ മാത്രമേ ഒരാൾക്ക് നമ്മുടെ ഉള്ളിൽ വാടക കൊടുക്കാതെ ജീവിക്കാൻ സാധിക്കൂ. എത്ര പേർ നമ്മുടെ ഉള്ളിൽ ഇതുപോലെ ജീവിക്കുന്നുണ്ടാകും.നമുക്കിഷ്ട്ടപെട്ട സിനിമ താരങ്ങൾ , രാഷ്ട്രീയക്കാർ , നമ്മുടെ അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, ഇങ്ങനെ വാടക കൊടുക്കാതെ നമ്മുടെ ഉള്ളിൽ ജീവിക്കുന്നവരുടെ ലിസ്റ്റ് വളരെ നീണ്ടതാണ്. നമുക്ക് ഇഷ്ടമുള്ളിടത്തോളം കാലം അവരിങ്ങനെ നമ്മുടെ ഉള്ളിൽ ജീവിച്ചുകൊണ്ടിരിക്കുന്നു.മനുഷ്യൻ സൃഷ്ടിച്ച പണം കൈമാറി വാടക കൊടുത്തതും ഒരു രൂപ പോലും വാടക കൊടുക്കാതെയും നമുക്ക് ഈ ഭൂമിയിൽ എത്രകാലം വേണമെങ്കിലും ജീവിക്കാം. നമുക്കിഷ്ടമുള്ളവരെ നമ്മുടെ ഉള്ളിൽ ജീവിപ്പിക്കാം. എല്ലാം പ്രകൃതിയുടെ ഒരു അത്ഭുതം അല്ലെങ്കിൽ മനുഷ്യന്റെ ഓരോരോ കണ്ടുപിടുത്തങ്ങൾ.
ഒരാൾ എങ്ങനെയാണ് ജനഹൃദയങ്ങൾ കീഴടക്കുന്നത് ?
പെർഫെക്ഷനിസം
മഴയും സ്‌കൂളും
കാലവർഷം പെയ്തു തുടങ്ങിയാൽ സ്‌കൂളിലേക്ക് പോകുന്ന വഴിക്കുള്ള പാടങ്ങൾ എല്ലാം നിറയും . റോഡിന്റെ ഇരുവശത്തും ഉള്ള പാടങ്ങൾ നിറഞ്ഞാൽ വെള്ളം റോഡ് മുറിച്ച് ഒഴുകാൻ തുടങ്ങും . അപ്പോൾ റോഡിലൂടെ മീനുകൾ ഇഴഞ്ഞു പോകുന്നത് കാണാം . ആളുകൾ അങ്ങനെ വരുന്ന മീനുകളെ പിടിക്കാനായി ഇറങ്ങും . റോഡിലൂടെ ഉള്ള മീനുകളുടെ പോക്കും ആളുകളുടെ മീൻ പിടുത്തവും നല്ല രസമുള്ള കാഴ്ചയാണ് .
മറ്റൊരു ഓർമ്മ കണ്ണുനീർ തുള്ളിയെ കുറിച്ചാണ് . മഴപെയ്താൽ വേലികളിൽ നിൽക്കുന്ന വള്ളികളിൽ ഉള്ള വേര് പോലെ ഉള്ള ഭാഗത്ത് ഒരുത്തുള്ളി വെള്ളം ഒട്ടിച്ചു വച്ചപോലെ പറ്റിപിടിച്ചു നിൽക്കും . അത് പറിച്ചെടുത്ത് കണ്ണിൽ പുരട്ടുമ്പോൾ ഉണ്ടാകുന്ന ഒരു കുളിര് പ്രത്യേക കുളിര് തന്നെ ആണ് . കണ്ണ് വൃത്തിയാക്കാൻ ഈ കണ്ണുനീർ തുള്ളി നല്ലതാണ് എന്നാണ് പറയാ . എന്തോ നല്ല സുഖമാണ് അത് കണ്ണിൽ പുരട്ടുമ്പോൾ .
ഇങ്ങനെ പോകുന്നു ഓർമ്മകൾ. ഇനിയും ഉണ്ട് ഒരുപാട് പറയാൻ . പിന്നീട് ഒരിക്കൽ എഴുതാം . ഇപ്പോഴത്തെ മഴയുടെ പ്രകൃതം കണ്ടപ്പോൾ പഴയ മഴക്കാലം ഓർത്ത് പോയതാണ് . കാലം മാറുമ്പോൾ എല്ലാം മാറുമല്ലോ . മഴയും .
കുഴികളെ കുറിച്ച് ഒരു വിലാപഗാനം
മഴക്കാലത്ത് റോഡുകളിൽ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് , കുഴികൾ . കുഴികളെ പൊതുവെ രണ്ടായി തരം തിരിക്കാം. സാധാരണ കുഴികൾ, മഴക്കാലത്ത് ഉണ്ടാകുന്ന സ്പെഷ്യൽ കുഴികൾ. സാധാരണ കുഴികളെ കുറിച്ച് ആരും ഒന്നും സംസാരിക്കാറില്ല . എല്ലാവർക്കും ഇഷ്ട്ടം മഴക്കാല സ്പെഷ്യൽ കുഴികൾ ആണ് . കാരണം മഴക്കാല സ്പെഷ്യൽ കുഴികളിൽ തങ്ങി നിൽക്കുന്ന ജലം തന്നെ . മഴക്കാല കുഴികൾ ജല സംഭരണികൾ ആണ് . അതുകൊണ്ടു തന്നെ വാഹനം ഓടിക്കുന്നവർക്ക് കുഴിയുടെ ആഴം കണ്ടെത്തുക അസാധ്യം ആണ് . അതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങളും ഈ കുഴികളെ ശ്രദ്ധേയമാക്കുന്നു . അതുകൊണ്ട് മഴക്കാല കുഴികളെ അപകടക്കുഴികൾ എന്നും പറയാം . രണ്ട് ദിവസമായി മനോരമ കുഴികളെ കുറിച്ച് ഒരു പേജ് വാർത്ത കൊടുക്കുന്നുണ്ടെങ്കിൽ ഒന്ന് ഉറപ്പിക്കാം , കുഴികൾ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല . കുഴികളെ പറ്റി ഭരണപക്ഷ അനുഭാവികളോട് ചോദിച്ചാൽ പറയും , "അതിപ്പോ ചന്ദ്രനിൽ വരെ കുഴിയില്ലേ. " എന്ന് . ഭരണ പ്രതിപക്ഷങ്ങൾ പരസ്പരം കുറ്റപെടുത്തിയതുകൊണ്ട് റോഡിലെ കുഴി തനിയെ അടയാൻ പോകുന്നില്ല . അതിന് എന്താണ് ഒരു പരിഹാരം എന്ന് നോക്കിയാൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നത് , മഴയ്ക്ക് മുൻപ് കുഴികൾ എല്ലാം അടക്കാൻ ഒരു ഓർഡർ പാസ്സാക്കുക എന്നതാണ് . ഇനി മഴയ്ക്ക് ശേഷം ഉണ്ടാകുന്ന കുഴികൾക്കോ, അത് അടക്കാൻ ഒരു ടീമിനെ നിയമിക്കുക. ഇങ്ങനെ എന്തെങ്കിലും പ്രാവർത്തികമാകുന്ന പരിഹാരം നടപ്പിലാക്കാനാണ് കുഴിയെ കുറ്റം പറയുന്നവർ ശ്രമിക്കേണ്ടത് . അങ്ങനെ ചെയ്താൽ അവരുടെ പ്രവർത്തനം കൊണ്ട് ഒരു ഉപകാരം ഉണ്ടാകുകയും ചെയ്യും . അടുത്ത കൊല്ലം ഇതേ സമരം ആവർത്തിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം .
തത്തകളുടെ നിഃഘണ്ടു
നവമുകുളം
Posted by SINTO C JOSE in പലവക on Saturday, May 12, 2012
ഞാനെന്റെ മുറിയുടെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു.
പുറത്ത് ഇടിവെട്ടി മഴ പെയ്യുന്നുണ്ട് .
മഴയുടെ ശബ്ദം ജനലഴികള്‍ക്കിടയിലൂടെ അകത്തേക്ക് കയറി വന്നു .
അകത്തെ ചുട്ടുപഴുത്ത വായുവിലേക്ക് ഇടിച്ചുകയറാന്‍ വെമ്പി തണുത്ത കാറ്റ് ഒരു പഞ്ഞികെട്ടുപോലെ ജനാലക്കല്‍ നിന്നു.ചൂടിനും തണുപ്പിനും ഇടയില്‍ തണുത്ത് തുടങ്ങിയ കമ്പിയഴികളില്‍ മുഖം ചേര്‍ത്ത് പുറത്തേക്ക് നോക്കി ഞാനും .
മഴ നനഞ്ഞ അതിന്റെ പുറംതോടില്‍ നിന്നും ഒരു മുള പുറത്തേക്ക് വരുന്നുണ്ട് .
അതിലേക്കു തന്നെ നോക്കികൊണ്ടിരുന്ന എന്റെ മനസിലും ഒരു ചിന്ത മുള പൊട്ടി .
ഈ നവമുകുളം നാളെ തന്നെ മറ്റാരെങ്കിലും വന്ന്ചവിട്ടി മേതിചെക്കാം.
സ്വയം ചലിക്കാന്‍ ശേഷിയില്ലാത്ത അവ എങ്ങനെയാണ് മറ്റുള്ളവരുടെ
കാലടിയില്‍ നിന്നും രക്ഷപെടുന്നത് ?
എന്ത് പ്രതീക്ഷയാണ് അതിനു ജീവിതത്ത്തിലുള്ളത് ?
ഇനി എങ്ങനെയെങ്കിലും വലുതായാല്‍ തന്നെ ഒരു കോടാലിയുടെ തലോടല്‍
എല്ക്കുന്നത് വരെ അതിന് ആയുസുണ്ടാകൂ .
ഇതില്‍ നിന്നെല്ലാം രക്ഷപെട്ടാല്‍ ,വയസ്സായി ഇല പൊഴിഞ്ഞു ,കൊമ്പുണങ്ങി,തടിയുണങ്ങി മണ്ണായി തീരുന്നത് വരെ ....
എന്റെ ജാലകത്തിനരികെ ആ മാങ്ങണ്ടിയുടെ പുതുമുകുളം അപ്പോഴും
മഴ നനഞ്ഞുകൊണ്ടിരുന്നു .
പ്രതീക്ഷയോടെ .......
കാണാത്ത കാഴ്ചകള്‍
ഞങ്ങളുടെ ഈ നടത്തത്തിനിടയില്‍ എന്തോ ഒന്ന് എന്റെ കണ്ണില്‍ തടഞ്ഞു .
പലപ്പോഴും നമ്മളെ ആരെങ്കിലും വിളിച്ചാല്‍ അല്ലെങ്കില്‍ എന്തെങ്കിലും സംസാരിക്കുമ്പോള്‍, നമ്മള്‍ മനസിലാകത്തപോലെ ഏ....എന്ന് ചോദിക്കും .പറഞ്ഞ ആള്‍ നമ്മള്‍ കേട്ട് കാണില്ല എന്ന് കരുതി ചോദ്യം ആവര്‍ത്തിക്കാന്‍ തുടങ്ങുബോഴേക്കും നമ്മള്‍ അതിനുള്ള ഉത്തരം പറയും .ഇത് സാധാരണ സംഭവിക്കാറുള്ളതാണ്.
ഇങ്ങനെ സംഭവിക്കുന്നത് സത്യത്തില്‍ നമ്മള്‍ ചോദ്യം കേള്‍ക്കാത്തത് കൊണ്ടല്ല ,മറിച്ച് കേട്ട കാര്യം ശ്രദ്ധിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് .ഒന്ന് മനസുവച്ചാല്‍ നമുക്കത് ഓര്‍ത്തെടുക്കാന്‍ സാധിക്കാവുന്നതെ ഉള്ളൂ .
അതുപോലെ കണ്ണില്‍ തടഞ്ഞ ഈ കാഴ്ച ഞാനും കണ്ടില്ല .അല്‍പ്പം നടന്ന് കഴിഞ്ഞാണ് അതെന്തായിരുന്നു എന്ന് എനിക്ക് ഓര്‍ത്തെടുക്കാന്‍ ആയത്.ആ ദൃശ്യം എന്നെ ഞെട്ടിച്ചു .ഞാന്‍ വേഗം തിരിഞ്ഞ് നോക്കി .മനസ്സില്‍ കണ്ട പോലെ കണ്ണ് കാണാത്ത ഒരാള്‍ അപകടത്തിന്റെ വക്കില്‍ നില്‍ക്കുന്നു .അയാളുടെ കണ്ണുകള്‍ രണ്ടും മുക്കാലും അടഞ്ഞിരിക്കുന്നു .കണ്പോളകള്‍ക്ക് ഇടയില്ലുള്ള വിടവിലൂടെ കൃഷ്ണമണികള്‍ അല്പം തെളിഞ്ഞു കാണാം .അയാള്‍ നിന്നിരുന്നത് ഒരു കാനയുടെ വക്കിലാണ് .
പെട്ടന്നാണ് ഞാന്‍ അയാള്‍ നില്‍ക്കുന്ന സ്ഥലത്തെ കുറിച്ച് ബോധവാനായത് .അയാള്‍ നിന്നിരുന്നത് നടപ്പാതയുടെ ഓരം ചേര്‍ന്നാണ് .തൊട്ടരികെ അഴുക്കുചാലാണ് .അഴുക്കുചാലിനു മുകളില്‍ ഒരൊറ്റ സ്ലാബ് അല്‍പ്പം ചരിഞ്ഞു കിടന്നിരുന്നു .ശ്രദ്ധിച്ചു കാല്‍ ആ സ്ലാബില്‍ വച്ചാല്‍ കൃത്യമായി കാന മുറിച്ച് കടക്കാം .അല്‍പ്പം തെറ്റിയാല്‍ നമ്മുടെ ശരീരം വൃത്തികേടാകും.
ഞാന്‍ വേഗം ചെന്ന് അയാളുടെ കൈയില്‍ പിടിച്ചുകൊണ്ടു ചോദിച്ചു ,
"എങ്ങോട്ടാണ് പോകേണ്ടത് ?തൊട്ടടുത്ത് ഒരു കാനയുണ്ട് .കാലു തെറ്റിയാല്‍ അതില്‍ വീഴും ."
എന്റെ കൈ തട്ടി മറ്റികൊണ്ട് അയാള്‍ പറഞ്ഞു ,
"ഞാന്‍ താഴേക്ക് ഇറങ്ങാന്‍ നില്‍ക്കുകയായിരുന്നു ,റോഡു മുറിച്ചുകടക്കാന്‍". ഇത്രയും പറഞ്ഞു വടിയും കുത്തി താഴേക്കിറങ്ങി കാന മുറിച്ചുകടന്ന് അയാള്‍ നടന്നു .
നടക്കുന്നതിനിടയില്‍ "രവുന്യെട്ട നാളെ കാണാം " എന്നുറക്കെ ആരോടോ പറഞ്ഞു .അതിനു മറുപടിയെന്നോണം ഫുട്ട് പാത്തില്‍ ചീര്‍പ്പും കത്തിയും വിറ്റുകൊണ്ടിരുന്ന ഒരാള്‍ "ശരി വാസുവേട്ട" എന്ന് പറഞ്ഞു.അന്തം വിട്ടു നോക്കി നില്‍ക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ,
"അയാളെ നോക്കണ്ട ...അയാള്‍ക്ക് ഇവിടത്തെ എല്ലാ വഴിയും കാണാപാടാ..."
കണ്ണ് കാണാത്ത ഒരാളെ സഹായിക്കാന്‍ ചെന്ന ഞാന്‍ വിഡ്ഢിയായി .ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് അനുഭവിക്കേണ്ടി വന്നതിന്റെ ജാള്യത മുഖത്ത് നിന്നും ഞാന്‍ ഒരു വിധത്തില്‍ തുടച്ചുനീക്കി .
കണ്ണുള്ള ഞാന്‍ തന്നെ എത്രയോ വൈകിയാണ് കണ്ട കാഴ്ചകള്‍ ഓര്‍ത്തെടുക്കുന്നത് ,കണ്ണില്ലാത്ത ഇയാള്‍ക്ക് കാണാത്ത കാഴ്ചകള്‍ എത്രയോ വ്യക്ത്തം .
കണ്ണുള്ള നമ്മള്‍ അലസമായി കാണുമ്പോള്‍ ,കണ്ണില്ലാത്ത ഇവര്‍ ഉള്ക്കന്നുകൊണ്ട് എല്ലാം വ്യക്തമായി കാണുന്നു .ഇതുപോലെ എത്രയെത്ര കാര്യങ്ങള്‍ നമ്മള്‍ കണ്ടു തള്ളിയിരിക്കാം .ഞാന്‍ വെറുതെ ഒന്ന് ആലോചിച്ചു .തൊട്ടു മുന്‍പ് നടന്ന കാര്യങ്ങള്‍ ,കണ്ട കാഴ്ചയില്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .
ഞാന്‍ കാണാന്‍ ശ്രമിക്കാത്ത പലതും എന്റെ മുപില്‍ തെളിഞ്ഞുവന്നു .ഇന്നലെ കണ്ട കാഴ്ചകള്‍ ,കഴിഞ്ഞ മാസം കണ്ട കാഴ്ചകള്‍ എന്നിങ്ങനെ പഴയ കാഴ്ചകളില്‍ എനിക്ക് നഷ്ട്ടപെട്ട ഓര്‍മ്മകള്‍ വീടെടുക്കാന്‍ ഞാന്‍ ശ്രമിച്ചു .
പെട്ടന്ന് ഒരു തിരക്ക് വന്നു എന്നെ ഞാന്‍ നില്‍ക്കുന്നിടത്തുനിന്നും തള്ളി മുന്പോട്ട് കൊണ്ട് പോയി .ഞാന്‍ തിരക്കിനോപ്പം സഞ്ചരിക്കാന്‍ തുടങ്ങി .എന്റെ കാഴ്ചകള്‍ മങ്ങി.കണ്ണ് പുതിയ കാഴ്ചകളുടെ കുത്തൊഴുക്കില്‍ പെട്ട് എല്ലാം മറന്ന് ഒരില കണക്കെ ഒഴുകികൊണ്ടിരുന്നു .
സ്വാഗതം
Posted by SINTO C JOSE in പലവക on Wednesday, February 1, 2012
സോറി ഇവിടെ തന്നെ .
എല്ലാവരുടെയും നിസീമമായ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.
ചീരാച്ചിയുടെ ഓര്‍മ്മകുറിപ്പുകള്‍-അമ്മ
Posted by SINTO C JOSE in കഥ on Sunday, October 23, 2011
ചീരാച്ചിയുടെ ഓര്‍മ്മകുറിപ്പുകള്‍-മഴക്കാലം
Posted by SINTO C JOSE in കഥ on Tuesday, October 18, 2011
എന്റെ പേര് ശ്രീരാജ് .എല്ലാവരും എന്നെ ചീരാച്ചി എന്ന് വിളിക്കും .ഞാന്‍ കുറച്ചു ഭക്ഷണം മാത്രമേ എടുത്തുള്ളൂ .പക്ഷെ ഞാന്‍ കയറിയ വീട്ടില്‍ അന്നുതന്നെ വേറെ ചിലരും കയറി .അവര്‍ വിലപിടിപ്പുള്ള പലതും മോഷ്ടിച്ചു.അവരെല്ലാം പിടിക്കപെട്ടു ,ഒപ്പം ഞാനും .
ശുദ്ധന്‍
Posted by SINTO C JOSE in കഥ on Sunday, September 18, 2011
അണ്ണാന്‍ കാരിയതാണോ അതോ മനുഷ്യന്‍ കാരിയതാണോ എന്ന് കണ്ടുപിടിക്കാന്‍ പ്രത്യേഗിച്ച് വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ അന്ന് രക്ഷപെട്ടു .ഞങ്ങള്‍ ഈ കണ്ടുപിടുത്തം ശരിക്കും ആഘോഷിച്ചു .പിന്നീട് പലപ്പോഴും രകേഷിനു വയറിളകാന്‍ തുടങ്ങി .മാസത്തില്‍ ഒന്നോ രണ്ടോ തവണ വച്ച് രകേഷിനു വയറിളകും .അവന്റെ അമ്മ മകന് എന്തോ മറാ രോഗമാണ് എന്ന് കരുതി ആശുപത്രിയില്‍ കൊണ്ടുപോകും .വീട്ടില്‍ അലക്കാന്‍ വാങ്ങുന്ന സോപ്പ് പൊടി കുറച്ചു കുറഞ്ഞു എന്നല്ലാതെ ഈ പരിപാടികൊണ്ട് വേറെ കുഴപ്പം ഒന്നും ഉണ്ടായില്ല .രാകേഷിനെ കൊണ്ട് ഒരു ഗ്ലാസ് സ്കാഷു കുടിപ്പിക്കണം എന്നുള്ളതാണ് ആകെ ഒരു ബുദ്ധിമുട്ട് .
ആരും ഒന്നും മോഷ്ടിചിട്ടില്ലെങ്കിലും നാട്ടിലെ പഴങ്ങള്‍ എല്ലാം പഴുത്തു ചീഞ്ഞു വീഴാന്‍ തുടങ്ങി .വീഴുന്ന പഴങ്ങള്‍ക്കുള്ളില്‍ കാംബൊന്നും ഉണ്ടായിരുന്നില്ല .എല്ലാം ഏതോ കിളി തിന്നു പോയികൊണ്ടിരുന്നു.
എല്ലാം വളരെ നന്നായി പോയികൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം രാകേഷ് ഞങ്ങളുടെ പരിപാടി കണ്ടുപിടിച്ചു .അന്ന് അവനു കൊടുത്ത സോപ്പുപൊടി കുറഞ്ഞുപോയി എന്ന് തോന്നുന്നു ,രാവിലെ ലീവെടുത്ത അവന്‍ ഉച്ചക്ക് സ്കൂളില്‍ വന്നു .ഇതറിയാതെ പതിവുപോലെ ഞങ്ങള്‍ രണ്ടാളും വേട്ടക്കിറങ്ങി .ഞങ്ങള്‍ അറിയാതെ അവന്‍ ഞങ്ങളെ പിന്തുടര്‍ന്നു.വിളഞ്ഞു നില്‍ക്കുന്ന കൊക്കൊകായ പൊട്ടിക്കാതെ കൊക്കോ എടുക്കുന്ന വിദ്യ അവന്‍ ഒളിഞ്ഞു നിന്നു കണ്ടു .വൈകീട്ട് വീട്ടില്‍ വന്നു എല്ലാം അമ്മയോട് മണിമണിയായി പറഞ്ഞുകൊടുത്തു .
എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ തുടയില്‍ രണ്ടു പോള്ളിയപാടുകള്‍ മാത്രം ബാക്കിയായി .വീട്ടില്‍ കറിക്കരിയുന്ന കത്തിയുടെ കൂര്‍ത്ത അറ്റം താഴെക്കണോ മേലേക്കാണോ വളഞ്ഞിരിക്കുന്നത് എന്ന് ഞങ്ങളുടെ തുടയില്‍ നോക്കിയാല്‍ മനസിലാകും .
പിന്നെ രകേഷിനു വയറിളകിയിട്ടില്ല .അവന്‍ ഞങ്ങളുടെ വീട്ടില്‍ നിന്ന് സ്കാഷു കുടിക്കുന്ന പരിപാടി നിര്‍ത്തി .നാട്ടിലെ എല്ലാ മരങ്ങളിലും കാമ്പുള്ള കായകള്‍ ഉണ്ടാകാന്‍ തുടങ്ങി .മൂന്നുപേരും കൂടി വീണ്ടും സ്കൂളിലേക്ക് യാത്രയായി.ഇനി പുതിയൊരു തന്ത്രം കിട്ടുന്നത് വരെ കുറച്ചുകാലം ഈ ശുധന്റെ കൂടെ ഇങ്ങനെ ...
മണവാളന്‍
Posted by SINTO C JOSE in കഥ on Sunday, May 29, 2011
അടുത്ത വീട്ടിലെ തോമസ് ചേട്ടന്റെ മകന്‍ റോയ് .അവന്‍ വെറുതെ കുശലം
ചോദിക്കാന്‍ വേണ്ടി വിളിച്ചതാണ് .അവനോടു ഒന്നും രണ്ടും പറഞ്ഞു മെല്‍ബി
തടിയൂരി .കാരണം മെല്‍ബി തിരക്കിലാണ് ,നാളെ മെല്‍ബി യുടെ കല്യാണമാണ് .
പള്ളിയില്‍ ചെന്ന് അച്ഛനെ കണ്ടു നാളത്തെ കാര്യം ഒന്നുകൂടി ഓര്‍മിപ്പിക്കാന്‍
മെല്‍ബി പള്ളിയിലേക്ക് ഇറങ്ങിയതാണ് .മെല്‍ബി പാടവരമ്പത്ത് കൂടെ നീട്ടി
പിടിച്ചു നടന്നു .
ഈപ്പന്‍സ് ഇന്ന് നാട്ടിലെ അറിയപെടുന്ന ഒരു കാറ്റെറിംഗ് സര്‍വീസ്
ആയി മാറി .
നല്ല രീതിയില്‍ ബിസിനസ് നടത്തികൊണ്ടിരുന്ന മകനോട് അപ്പന്‍
ചോദിച്ചു .നിനക്കിനി ഒരു കല്യാണം കഴിക്കണ്ടേ മെല്‍ബി?
.
ബ്രോക്കെര്‍ മെല്‍ബിക്ക് ഓരോ കുട്ടികളെയായി ഫോട്ടോ കാണിച്ച്
പരിചയപെടുത്തി .കൊച്ചു മാത്തേട്ടന്റെ മകള്‍ ജിനി .ജിനിയുടെ ഫോട്ടോ
കണ്ടപ്പോള്‍ മെല്‍ബി മനസ്സില്‍ പാടി "മറകുടയാല്‍ മുഖം മറക്കും
മാനല്ല ...മഷി കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ ..."
മെല്‍ബിയുടെ മനസിലൂടെ ജിനി കാറ്റത്ത് പറന്നു കളിക്കുന്ന ഷാളും
പിടിച്ചുകൊണ്ടു ഓടി മറഞ്ഞു .
മെല്‍ബി ജിനിയെ കാണാന്‍ ചെന്നു .
ചായ കുടിയും ,തറയില്‍ കളം വരക്കലും ,കുശല പ്രശ്നങ്ങളും എല്ലാം
കഴിഞ്ഞപ്പോള്‍ മെല്‍ബി പെണ്ണിന്റെ വീട്ടുകാരോട്
ജിനി നാണത്തോടെ പറഞ്ഞു
വെക്കുമെന്നാലോ.
മെല്‍ബി:ഞെട്ടില്ല വട്ടയില ?
പെണ്ണ്:പപ്പടം .ഉത്തരങ്ങള്‍ കേട്ട് മെല്‍ബി ഒന്ന് ഞെട്ടി .ഇവള്‍ ആള് പുലിയാണല്ലോ
എന്ന് മനസ്സില്‍ പറയുകയും ചെയ്തു .
പിന്നെ പായസം കുടിച്ച കൊച്ചു പയ്യനെ പോലെ മെല്‍ബി ജിനിയുടെ
കഴിഞ്ഞപ്പോള്‍ അപ്പനെ വിളിച്ചു പറഞ്ഞു ,"ചെക്കന് കുരിശു വരയ്ക്കാന്‍ അറിയില്ല
എങ്കില്‍ കെട്ട് നടക്കൂല ...."
രണ്ടു ചുമലിലും ഓരോ തട്ടും, കഴിഞ്ഞു .മെല്‍ബി നെടുവീര്‍പിട്ടു .
ഇതിനാണ് അച്ഛന്‍ കിടന്നു ബഹളം വച്ചിരുന്നത് .സമ്മതത്തിനു
പള്ളിയില്‍ വച്ച് വരച്ചപ്പോള്‍ രണ്ടു കുരിശു കുറഞ്ഞു പോയി ..അല്ല
അവസാനത്തെ കുരിശാണ് വരയ്ക്കാന്‍ മറന്നത് .മെല്‍ബി ഓര്‍ത്തെടുത്തു .
മെല്‍ബി അടുപ്പിച്ച് പത്തിരുപതു തവണ കുരിശു വരച്ചു .ഇപ്പൊ അര സെക്കന്റു
വേണ്ട ഒരു തവണ കുരിശു വരയ്ക്കാന്‍ .പെട്ടി ഓട്ടോയില്‍ H എടുക്കാന്‍ പഠിച്ചത്
പോലെ നല്ല സ്പീഡില്‍ ആയി മെല്‍ബിയുടെ കുരിശു വര .
ഒരു കള്ളി മുണ്ട് മാത്രം ഉടുത്തു കൊണ്ട് അച്ഛന്‍ പുറത്തേക്കു വന്നു .മെല്‍ബി കാര്യം
പറഞ്ഞു .
കാണിച്ചു കൊടുത്തു .അച്ഛന്‍ ഒന്ന് ഞെട്ടി .
കേള്‍പിക്കണം.കുരിശു വരച്ചു കാണിച്ചു കൊടുക്കണം .കെട്ട് കുമ്പസാരം നടത്തണം .
അരമനയില്‍ വിവാഹത്തിന് മുന്‍പുള്ള ക്ലാസ്സില്‍ പങ്കെടുക്കണം .ഓ..ഇതിലും എത്രയോ എളുപ്പമാണ് കാറ്റെറിംഗ് സര്‍വീസ് നടത്താന്‍.മെല്‍ബി മനസ്സില്‍ പറഞ്ഞു .
വേഗം തന്നെ ഭക്ഷണം കഴിച്ചു ,മൂന്ന് പേരും മുറിയില്‍ കയറി
താലി കെട്ടാന്‍ പഠിച്ചു കഴിഞ്ഞു മൂന്ന് പേരും കിടക്കാന്‍ തുടങ്ങുമ്പോള്‍ പതിവുപോലെ നേരം പത്രണ്ട് മണിയായി .
കൊണ്ട് പിന്നെ അധികം മിനക്കെടില്ല .എല്ലാം കഴിഞ്ഞു ഉറങ്ങാന്‍ തുടങ്ങുമ്പോള്‍എന്നും പന്ത്രണ്ടര ഒരുമണി ആകും.ഇപ്പൊ ഒരാഴ്ചയായി മെല്‍ബിയുടെ സ്ഥിതി ഇതാണ് .
പന്ത്രണ്ടു മണിക്ക് ഇനി അഞ്ചു മിനിട്ട് അല്ലെ ഉള്ളൂ ."
അളിയന്‍ :അവര് വന്നോളും .നീ ഒന്ന് പെടക്കാണ്ട് നിക്കെട മെല്‍ബി.
അളിയന്‍ പറഞ്ഞ പോലെ പെണ്ണും വീട്ടുകാര്‍ കറക്റ്റ് സമയത്ത് തന്നെ എത്തി .
ചടങ്ങ് തുടങ്ങി .
അച്ഛന്‍ താലിയും മന്ത്രകോടി സാരിയും മോതിരവും എടുത്തു ആശിര്‍വദിച്ചു മെല്‍ബിയുടെ കൈയില്‍ കൊടുത്തു .
ഷാജിയുടെ കഴുത്താണ് എന്ന് കരുതി കണ്ണടച്ച് കൈ വിറക്കാതെ മെല്‍ബി ജിനിയുടെ കഴുത്തില്‍ താലി കെട്ടി .
മോതിരം ഇട്ടു.മന്ത്രകോടി എടുത്തു ജിനിയുടെ കൈയില്‍ ഇട്ടു .
അച്ഛന്‍ പ്രസംഗം തുടങ്ങി .ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ മഹാത്മ്യത്തെ കുറിച്ചും മറ്റും അച്ഛന്‍ പറഞ്ഞുകൊണ്ടിരുന്നു .ഭാര്യ ഭര്‍ത്താവിനെ അനുസരിക്കണം ,ഭര്‍ത്താവു ഭാര്യയെ
വിശ്വസിക്കണം .ഭാര്യ ഭര്‍ത്താവിനെ സ്നേഹിക്കണം ...അങ്ങനെ നീണ്ട ഒരു ഉപദേശം .
പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞതും മെല്‍ബി അളിയന്മാരെ നോക്കി ചൂണ്ടാണി വിരല്‍ പൊക്കി കാണിച്ചു .തോമസളിയന്‍ അടുത്ത് വന്നു കാര്യം തിരക്കി .
അളിയന്‍ പറഞ്ഞു എന്തായാലും നീ വാ നമുക്ക് ശരിയാക്കാം .മെല്‍ബി പെണ്ണിനെ അവിടെ നിര്‍ത്തി പതുക്കെ സ്കൂള്‍ വിട്ട കുട്ട്യേ പോലെ ഓടി .എല്ലാവരും അളിയനോട് കാര്യം തിരക്കി .അളിയന്‍ പെണ്ണും വീട്ടുകാരോട് കാര്യം പറഞ്ഞു .
എല്ലാം എല്ലാവരും അറിയുന്നതിന് മുന്‍പേ മെല്‍ബി തിരിച്ചെത്തി ."ആ ഇവിടെ വെടിക്കെട്ട് ഉണ്ടായിരുന്നോ?" എന്ന് ചോദിക്കുന്ന ബാധിരനെ പോലെ മേല്ബി പെണ്ണിന്റെ അടുത്ത് വന്നു നിന്നു .
പള്ളിയില്‍ നിന്നും ചെക്കനും പെണ്ണും വീട്ടിലേക്കു വന്നു .
നെല്ലും നീരും വീത്തി ചെറുക്കനേയും പെണ്ണിനേയും വീട്ടിലേക്കു സ്വീകരിച്ചു.പന്തലില്‍ വച്ച് അതിഥികള്‍ക്കായി ഈപ്പന്‍സ് കാറ്റെറിംഗ് സര്‍വീസിന്റെ വക വിഭവ സമൃദമായ സദ്യ നടന്നു .
ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയംഏകദേശം അഞ്ച് മണിയായി .
മെല്‍ബി പതുക്കെ അവന്റെ റൂമില്‍ കയറി .ഷര്‍ട്ടെല്ലാം അഴിച്ചു മാറ്റി കിടക്കാന്‍ ഉള്ള വട്ടം കൂട്ടി.മെല്‍ബിക്ക് നല്ല ക്ഷീണം തോന്നി .എങ്ങനെ എങ്കിലും ഒന്ന് കിടന്നാല്‍ മതിയെന്നായി .പക്ഷെ എങ്ങനെ കിടക്കും ,എങ്ങനെ ഉറങ്ങും ,ഇന്ന് ആദ്യ
രാത്രിയല്ലേ .ഭാര്യ വരുന്നതുവരെ കാത്തിരിക്കണം .അവന്‍ കല്യാണത്തിന് ചിലവായ കണക്കെല്ലാം നോക്കി മുറിയില്‍ ഇരുന്നു .
അധികം കാത്തിരിക്കേണ്ടി വന്നില്ല അതിനു മുന്‍പ ആരൊക്കെയോ ചേര്‍ന്ന് ജിനിയെ റൂമിലേക്ക് തള്ളി വിട്ടു .
അവള്‍ ഇപ്പോള്‍ ഉടുത്തിരിക്കുന്നത് സാധാരണ ഒരു സാരിയാണ് .പെണ്ണ് കാണാന്‍ ചെന്നപ്പോഴും മന:സമ്മതത്തിന്റെ അന്നും കല്യാണത്തിനും അവള്‍ മുഴുവന്‍ മേക്കപ്പിലായിരുന്നു.ഇതാ ഇപ്പോഴാണ് അവളെ സാധാരണ രൂപത്തില്‍ കാണാന്‍ സാധിക്കുന്നത് .അവന്‍ അവളെ കണ്‍ നിറയെ
ഒന്ന് നോക്കി.അവള്‍ അവന്റെ അടുത്ത് വന്നു.
അവന്‍ ചോദിച്ചു ,"പാലില്ലേ ...?"
അവള്‍ നാണത്തോടെ ഇല്ലന്നു തലയാട്ടി .
അവന്‍ പറഞ്ഞു ,"ആ അമ്മക്കറിയാം ഞാന്‍ രാത്രി പാല് കുടിക്കില്ല എന്ന് . "
അവന്‍ വീണ്ടും ചോദിച്ചു ,"ജിനി എന്താ എന്നെ വിളിക്യാ ?"
നാണം വിട്ടുമാറാതെ അവള്‍ പറഞ്ഞു ,"മെല്‍ബിയേട്ടാ എന്ന് "
അവന്‍ പറഞ്ഞു ,"ഞാന്‍ പേടിച്ചു ,ഇനി വല്ല ഊ ,പൂ ,അധിയാന്‍ എന്നോക്കെയാവോ വിളിക്ക്യ എന്ന് കരുതി .
ജിനി നമുക്ക് കിടന്നാലോ .അവള്‍ തലയാട്ടി ,കട്ടിലിലേക്ക് കയറി കിടന്നു .അവന്‍ അവളുടെ തൊട്ടടുത്തും .രണ്ടുപേരും തൊട്ടു തൊട്ടില്ല എന്നാ നിലയില്‍ കിടന്നു .
ഒരു പെണ്ണ് തന്റെ അരികില്‍ കിടക്കുന്നു എന്നാ ചിന്ത മെല്‍ബിയുടെ ഹൃദയമിടിപ്പ് കൂട്ടി .പിരിമുറുക്കം കുറക്കാന്‍ വേണ്ടി മെല്‍ബി സംസാരിക്കാന്‍ ശ്രമിച്ചു .
ജിനി മൂളി .മെല്‍ബിയും .
മെല്‍ബി പറഞ്ഞു ,"എനിക്ക് ഉറങ്ങണം"
ജിനി പറഞ്ഞു ,"എനിക്കും "
പറഞ്ഞതെല്ലാം വെറും വാക്കുകളായി ഇരുളില്‍ ലയിച്ചു .
ശുഭപ്രതീക്ഷ
Posted by SINTO C JOSE in കഥ on Monday, February 21, 2011
ഞാന്‍ അമ്മയോട് ചോദിച്ചു ,"അമ്മ ഇന്നലെ ഉറങ്ങിയില്ലേ ?"
മരണത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്ക് ജീവിക്കാന്‍ കൊതി തോന്നി .ഇങ്ങനെ തട്ടി പോകാന്‍ ആയിരുനെങ്കില്‍ എന്തിനു ഇത്ര കഷ്ടപ്പെട്ട് പഠിച്ചു ,ജോലി ചെയ്തു ജീവിക്കുന്നു .ഒരേ സമയം എനിക്ക് ജീവിതത്തോട് കൊതിയും വെറുപ്പും തോന്നി .മരണത്തിനും ജീവിതത്തിനും ഇടയില്‍ ഒരു നൂല്‍ പാലത്തില്‍ എന്നാ പോലെ മനസ്സ് ആടികളിച്ചുകൊണ്ടിരുന്നു .
പെട്ടന്നാണ് എന്റെ മനസ്സിലേക്ക് ഒരു വാചകം കടന്നു വന്നത് ,"let 's hope for the best ".ഞാന്‍ രണ്ടുമൂന്ന് തവണ ഈ വാചകം മനസ്സില്‍ പറഞ്ഞു .ഇപ്പൊ മനസ്സിന് കുറച്ചു ധൈര്യം കിട്ടിയപോലെ തോന്നി .ഈ വാചകം നല്ല പരിചയം ഉണ്ടല്ലോ ,എവിടെയോ കേട്ട് മറന്നത് പോലെ , ഞാന്‍ ആലോചിച്ചു നോക്കി.
ക്രൈസസ് വന്നു ജോലി പോയപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം ആശ്വസിപ്പിക്കാന്‍ വേണ്ടി കണ്ടു പിടിച്ച technic ആണ് ഈ വാചകം .ആരാണ് ആദ്യം ഇത് പറഞ്ഞത് എന്നറിയില്ല ,പക്ഷെ നിരാശയില്‍ മുങ്ങിയ ഞങ്ങള്‍ക്ക് മുന്നേറാനുള്ള കറുത്ത് തന്നത് ഈ വാചകമാണ് . ഞാന്‍ എന്റെ മനസിനോട് പറഞ്ഞു ,don't worry , let 's hope for the best .ഇരുട്ടില്‍ ഞാന്‍ ധൈര്യപൂരവം കണ്ണുകള്‍ അടച്ചു ഉറങ്ങാന്‍ കിടന്നു ."let 's hope for the best ."
കഥ നായകനാകുന്ന ട്രാഫിക്
Posted by SINTO C JOSE in സിനിമ on Sunday, January 9, 2011
Bobby-Sanjay ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും .ഇതിന്റെ കഥയെ കുറിച്ച് ഈ
ആസ്വാദന കുറിപ്പില്‍ ഞാന്‍ അധികം പരാമര്‍ശിക്കുന്നില്ല ,കാരണം സിനിമ
കാണുമ്പോഴുള്ള രസം നേരത്തെ കഥ പറഞ്ഞു കളയേണ്ടല്ലോ എന്ന് കരുതുയാണ് .
കഥാപാത്രങ്ങളെ ഉപയോഗിക്കുന്നതില്‍ തിരകഥ കൃത്തുക്കളും സംവിധായകനും
ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് മനസിലാക്കാന്‍ പല മലയാള സിനിമ
സംവിധായകരുംട്രാഫിക് കണ്ടു പഠിക്കുന്നത് നല്ലതാണു .
ശ്രീനിവാസന്‍,വിനീത് ശ്രീനിവാസന്‍ ,സായി കുമാര്‍ ,അസിഫ് അലി ,കുഞ്ചാക്കോ
ബോബന്‍,റഹ്മാന്‍ , സന്ധ്യ ,രമ്യ നമ്പീശന്‍ ,ലെന ,നാമിതാ ...എന്നിങ്ങനെ
അഭിനേതാക്കളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് ഈ ചിത്രത്തില്‍ .ഇതില്‍ കുറച്ചു
തിളങ്ങി നില്‍ക്കുന്നത് ശ്രീനിവാസന്‍ ,അനൂപ് മേനോന്‍ ,കുഞ്ചാക്കോ ബോബന്‍
എന്നിവരുടെ പ്രകടനമാണ് .കഥയില്‍ രണ്ട് ആക്സിടെന്റ്സ് നടക്കുന്നുണ്ട് ,രണ്ടും
ചിത്രീകരിച്ചിരിക്കുന്നത് മലയാള സിനിമ ഇന്നുവരെ കാണാത്ത perfection -ല്‍ ആണ്
(not like flying pazhassiraja ).ആദ്യത്തെ ആക്സിടെന്റില്‍ തിയറ്ററിലെ മൊത്തം
ശ്വാസവും ഒരു നിമിഷത്തേക്ക് നിലച്ചുപോയി എന്ന് പറയേണ്ടി വന്നതില്‍
അതിശയോക്തി ഒന്നും ഇല്ല .അനാവശ്യമായ രണ്ട് പാട്ടുകള്‍ ഈ സിനിമയില്‍
ഉള്‍പെടുത്തിയിരിക്കുന്നത് എന്തിനാണ് എന്ന് മനസിലായില്ല .സിനിമകണ്ട്
ഇറങ്ങിയ ആരും ഇതിനകത്ത് രണ്ട് പാട്ട് ഉള്ളതായി ഓര്‍മിക്കും എന്ന്
തോന്നുന്നില്ല .പാട്ട് ശ്രദ്ധിക്കാ പെട്ടില്ലെങ്കിലും മെജോ ജോസെഫിന്റെ bgm
നന്നായിരുന്നു .ചിത്രത്തിന് ആവശ്യമായ emotions create ചെയുന്നതില്‍
bgm വിജയിച്ചു .high angle ,low angle,follow ഇത്തരം വിക്രിയാസ്
ഒന്നും ഇല്ലാതെ thrilling ആയ ഒരു സ്റ്റോറി എങ്ങനെ പ്രസന്റ് ചെയ്യാം
എന്ന് സംവിധായന്‍ ട്രാഫിക് -ലൂടെ കാണിച്ച് തരുന്നു .
ഈ ചിത്രത്തിന്റെ ഒരു പോരായ്മ അല്ല പ്രത്യേഗത ഈ ചിത്രം രഞ്ജിത്ത്
ശങ്കറിന്റെ passenger സഞ്ചരിച്ച വഴിയിലൂടെ തന്നെ വ്യത്യസ്തമായി, എന്നാല്‍
passenger-നേക്കാള്‍ മനോഹരമായി സഞ്ചരിക്കുന്നു എന്നതാണ് .denzel washington
നായകനായ taking of pelham 123 ,naseeruddin sha നായകനായ
A wednesday എന്നീ ചിത്രങ്ങള്‍ വാര്‍ത്തെടുത്ത അതെ അച്ചിലാണ് ട്രാഫിക്കും
വാര്‍ത്തെടുതിരിക്കുന്നത് പടം കണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് അറിയാതെ
തോന്നി പോയി .passenger ,cocktail ,traffic ...ഇതുപോലെ കാണാന്‍ കൊള്ളാവുന്ന
സിനിമകള്‍ മലയാളത്തില്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.
എന്‍റെ Rating :8 /10
















