ബാല്‍ക്കണിയില്‍ വിരിഞ്ഞ ചെമ്പരത്തി പൂക്കള്‍

സുജിത്തിന് ബാഗ്ലൂരാണു  ജോലിഒരു  .ടി കമ്പനിയിൽ 
 സോഫ്റ്റ് വെയർ എന്‍ജിനീയര്‍  ഓണത്തിനു പറഞ്ഞിരുന്ന ലീവു  
ശരിയായതിന്റെ ത്രില്ലിലണ് പുള്ളി ഇപ്പോൾഇന്ന് (വെള്ളിയാഴ്ച) 
വൈകീട്ട് ഡ്യുട്ടി കഴിഞ്ഞ്  നേരെ നട്ടിലെക്ക് തിരിക്കാനുള്ള 
 പരിപാടിയിലണ് സുജിത്ത് .ഏഴരക്ക് രാജഹംസയിൽ  
ഒരു ടിക്കെറ്റും ബുക്ക് ചെയ്തീട്ടുണ്ട്.സമയം അഞ്ച് മണിയയി ,ഡ്യുട്ടി 
 തീരാൻ ഇനി ഒരു മണിക്കൂർ കൂടി ഉണ്ട്. സുജിത്ത് കംമ്പ്യുട്ടറിന്റെ മുൻപിൽ വെറുതെ ഇരുന്നു.പണികളെല്ലാം നേരത്തെ തീർത്ത് വച്ച്തുകൊണ്ട്  നെറ്റിൽ കയറി നേരെ മൊസില്ല ഓപ്പെൺ ചെയ്തു.അഡ്രസ്സ് ബാറിൽ മലയാളം ഫൺ എന്ന് റ്റൈപ്പ് ചെയ്തു.മലയാളം ഫൺ സൈറ്റ് ഒപ്പണായി.മലയാളം ഫണില്‍ "എന്‍റെ ഗ്രാമത്തില്‍"ക്ലിക്ക് ചെയ്തു ,"ഓണച്ചിത്രങ്ങളില്‍" ക്ലിക്ക് ചെയ്തു അങ്ങനെ കുറച്ചു പോസ്റ്റുകള്‍ ഓപ്പണ്‍ ചെയ്തു.ചക്ക വിളഞ്ഞു നിൽക്കുന്ന പ്ലാവും,മുറ്റത്ത് ഓടി കളിക്കുന്ന പൈ കുട്ടിയും,പച്ച വിരിച്ച പാടങ്ങളുംഎല്ലാം മോണിറ്ററില്‍ തെളിഞ്ഞു.അവന്റെ മനസ്സ് നാട്ടിലേക്കു സഞ്ചരിക്കാന്‍ തുടങ്ങി .പച്ച പിടിചു കിടക്കുന്ന പാടങ്ങളും,മുറ്റത്ത് വിരിഞ്ഞ് നിൽക്കുന്ന പൂക്കളും എല്ലാം അവന്റെ മനസ്സിലേക്ക്  ഓടിഎത്തി.

ഇത്തവണ നാട്ടിൽ നിന്നും വരുബോൾ എന്തെങ്കിലും ഒരു ചെടി നാട്ടിൽ നിന്നു  കൊണ്ടു വരണം.അവന്‍ മനസ്സില്‍ പറഞ്ഞു.നാടിന്‍റെ ഭംഗിയുള്ള ,സുന്ദരിയായ ഒരു ചെടി .. എന്തു ചെടി കൊണ്ടുവരണം…അവന്‍ ആലോചിച്ചു .
മുക്കുറ്റി,ചെമ്പരത്തി,തുളസി,ചെമ്പകം ,മന്ദാരം , …....അങ്ങനെ ഒരു നീണ്ട ലിസ്റ്റ് .
അവസാനം ചെമ്പരത്തി തിരഞ്ഞെടുത്തു .
ചെമ്പരത്തി വക്കുകയാണെങ്കിൽ ഒരു വെറൈറ്റി ആയിരിക്കും.ഇവിടെ അധികം ആർക്കും പരിചയം കാണില്ല ചെമ്പരത്തിയെ.അതെ ഇവിടെ ഒരു ഗാർഡനിലും കാണാത്ത ചെടിയണ്  ചെമ്പരത്തി.കടും പച്ച ഇലകളും പച്ച കലർന്ന തവിട്ടു നിറത്തിലുള്ള് തണ്ടും രക്ത്ത്തിന്റെ നിറ്മുള്ള് പൂക്കളും ചെമ്പരത്തി മതി അവൻ തീർച്ചപെടുത്തി.
അപാർട്ട് മെന്റിന്റെ ബാൽക്കണിയിൽ വച്ചു കഴിഞ്ഞാൽ ആറാം നിലയിലായതുകൊണ്ട്  നല്ല സൂര്യ പ്രകാശവും കിട്ടും.എന്നും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ആദ്യം അതിനു കുറ്ച്ചു വെള്ളം ഒഴിക്കണം,പിന്നെ പൂ വിരിഞ്ഞോ എന്നു നൊക്കണംഅങനങനെ അവൻ ഒരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.

സുജിത്ത് ഒരാഴ്ച്ച മുൻപ് വരെ ഫ്രണ്ട്സിന്റെ കൂടെ ആണ് താമസിച്ചിരുന്ന്തു.കല്യാണം ഉറപ്പിച്ച്തുകൊണ്ടു ഒരാഴ്ച മുൻപു ഇപ്പൊ താമസിക്കുന്ന പുതിയ ഫ്ലാറ്റിലേക്ക്  മാറിയതെ ഉള്ളൂ.ഇതു പഴയ റൂമിൽ നിന്നും ഒരുപട് ദൂരെയാണു .അതുകൊണ്ടു ആഴ്ചയിൽ ഒരു തവണ മത്രമേ പഴയ റൂമിൽ പൊകാറുള്ളു.മിക്കവറും റൂമിൽ ഒറ്റക്കായിരിക്കും.ആകെ ഒരു നേരം പോക്ക് വൈകീട്ട് വുട്ബിയുമായി സംസാരിക്കുന്നതാണ് .ആലോചിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല,സമയം ആറ് മണിയായി.
അവൻ വേഗം സിസ് റ്റം ലോഗ്ഗൊഫ്  ചെയ്തു.ബാഗുമെടുത്തു ഒഫീസിൽ നിന്നും ഇറങ്ങി.ബൈക്ക് സ്റ്റാർട്ട് ചെയ്തു ഹൊസുർ റോഡ് വഴി മഡി വാളക്ക് തിരിചു.അവിടെ നിന്നു നാട്ടിലേക്കും.
                                                                
ഇന്ന് ,23,തിങ്കൾ,തിരുവോണം.
ഓണത്തിനു വീട്ടിൽ എല്ലാവർക്കും ഡ്രെസ്സ് എടുത്ത് കൊടുത്തു.എല്ലാവരും കൂടി മുറ്റത്തു പൂക്കളം ഇട്ടു.ശർക്കര ഉപ്പേരിയും, കായ വറുത്തതും ,പായസവും ,പപ്പടവും കൂട്ടി ഓണ സദ്യ ഉണ്ടു.വെന്മെനാട്ട് കായലിൽ വള്ളം കളി കണ്ടു.കാലങ്ങൾക്കുശേഷം അച്ചന്റെയും അമ്മയുടെയും കൂടെ സിനിമക്ക് പൊയി.ത്രുശൂര്  പോയി പുലിക്കളി കണ്ടു. അങ്ങനെ ഒരു ഓണക്കാലം കൂടി കടന്നു പോയി.

ഇന്നു വ്യാഴം. വൈകീട്ട് തിരിചു പൊകണം.നാ‍ളെ മൊണിങ്ങ് ഡ്യുട്ടിക്ക് കയറണം.
രാത്രി  എട്ടരക്കാണ് വണ്ടി.
അമ്മ മുറ്റത്ത് വേരു പിടിച്ചു തുടങ്ങിയ ഒരു ചെംബരത്തി പറിച്ചു ഒരു പ്ലാസ്റ്റിക്ക് കവറിൽ നട്ടുപിടിപിച്ചിട്ടുണ്ടു.അതു കേടു കൂടതെ കൊണ്ടുപൊണം.ഒപ്പം കുറച്ച് ചിപ്സും,ശർക്കര ഉപ്പേരിയും .
ബാഗ് പാക്ക് ചെയ്തു.ചെമ്പരത്തി ബാഗിന്റെ നടുവിൽ തുണികൾക്കിടയിൽ വച്ചു.
ഏഴുദിവസത്തിന് ശേഷമുള്ള വേർപിരിയൽ ,വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അമ്മയുടെ കണ്ണ്കളെ ഈറ്നണീയിച്ചു.ഒരു മാസം താമസിച്ച റൂമിൽ നിന്നും ഇറങ്ങുമ്പൊൾ ഇല്ലാത്ത വേദന അഞ്ചാറ്  ദിവസം വീട്ടിൽ നിന്ന് പോരുംബൊൾ തോന്നി.മനസ്സിൽ വല്ലാത്ത ഒരു ശൂന്യത.
ബസിൽ കയറി ,ബാഗ് സീറ്റിന്റെ അടുത്ത് തന്നെ വച്ചു.നിരങ്ങി പൊകാതിരിക്കാൻ കാലുകൊണ്ട് തട വച്ചു.പതുക്കെ കണ്ണടച്ചു .ബസ്സു ഇരുട്ടിനെ കീറിമുറിച്ചു ലക്ഷ്യത്തിലെക്ക കുതിചു.
                                                            
കണ്ണ് തുറന്നു നോക്കുംബൊൾ ബസ്സു ഇലക് ട്രോണിക്ക്  സിറ്റി എത്തി.ബാഗിനായി തപ്പി.പക്ഷെ ബാഗു സീറ്റിന്റെ അടുത്തു കാണാനില്ല.നോക്കുമ്പോൾ,ബാക്കു സീറ്റിന്റെ അടുത്ത് ആളില്ലാതെ ഒരു ബാഗു കിടക്കുന്നു.സീറ്റിനടിയിൽ നിന്നും ബഗു തപ്പി എടുത്തു  സില്‍ക്ക് ബോര്‍ഡു എത്തിയപ്പൊൾ ഇറങ്ങി.റൂമിൽ ചെന്നു ബാഗു തുറന്നു നൊക്കുമ്പൊൽ ചെമ്പരതിയുടെ കവറിലുള്ള വെള്ളവും ചളിയും എല്ലാം തുണികളിൽ ആയിട്ടുണ്ട്.കവറേല്ലാം പൊട്ടി പോയി .വാടിയ തൈ മണ്ണില്‍ നിന്നും മാറി തുണികള്‍ക്കിടയില്‍ കിടക്കുന്നു .

തുണികള്‍ മാറ്റി  ചെമ്പരത്തി പുറത്തെടുത്തു .ഒരു കവറിൽ ബാക്കി ഉള്ള മണ്ണ് നിറച്ച് അതിൽ നട്ടു.ബാൽകണിയിൽ കൊണ്ട് വച്ചു.വാടിയ ചെടിക്ക് അല്പം വെള്ള മൊഴിചുകൊടുത്തു,വെയിൽ അടിക്കതിരിക്കാൻ ഒരു തുണി കൊണ്ടു മറവുണ്ടാക്കി കൊടുത്തു.
ഉറങ്ങാന്‍ കിടക്കും മുന്‍പ് അവന്‍ ബാല്‍കണിയുടെ ഡോര്‍ തുറന്നു ഒന്നുകൂടി നോക്കി ,ചെടിക്ക് എന്തെങ്കിലും മാറ്റമുണ്ടോ ? വേര് വെള്ളം വലിച്ചെടുക്കാന്‍ തുടങ്ങിയോ ?
ചെടി പ്രതികരണ ശേഷി നഷ്ട്ട പെട്ട പോലെ ,അപ്പോഴും വാടി തന്നെ നിന്നു.

സുജിത്ത് പതിവില്ലാതെ അന്ന് ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു .
ബാല്‍കണിയില്‍ ഇരിക്കുന്ന ചെമ്പരത്തി ചെടിയുടെ കടക്കല്‍ ചീള കുരു പൊട്ടുന്നത് പോലെ തൊലിയില്‍ ഒരു പൊട്ടലും ,വെളുത്തു തുടുത്ത വേരുകള്‍  ചെലം പോലെ മണ്ണിലേക്ക് ആഴ്ന്നിറങ്ങ്ന്നതും,മണ്ണിലെ വെള്ളം വലിച്ചെടുത്ത്‌ വാടിയ ഇലകളിലേക്ക് പമ്പ് ചെയുന്നതും,പുതിയ തളിരിലകള്‍ തണ്ടില്‍ വിരിയുന്നതും ,ചെമ്പരത്തി മൊട്ടിട്ടു അതില്‍ ചുവന്ന ചെമ്പരത്തി പൂക്കള്‍ വിരിയുന്നതുമെല്ലാം .  
നേരം പുലര്‍ന്നു .എഴുനേറ്റ ഉടനെ സുജിത്ത് ബാലകണിയിലേക്ക് 
ഓടി ഡോര്‍ തുറന്നു .തണല് കിട്ടന്‍ കെട്ടിയ തുണി മറ മാറ്റി നോക്കി .വാടി തളര്‍ന്നു നിന്നിരുന്ന ചെടി അല്‍പ്പം ഉഷാറായിട്ടുണ്ട് .തളര്‍ന്ന ഇലകളെല്ലാം അല്‍പ്പം നിവര്‍ന്നു നില്‍ക്കുന്നുണ്ട് .സുജിത്തിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി ,കഷ്ട്ടപെട്ടു എഴുതിയ s .s .l .c പരീക്ഷ പസ്സായതിലും സന്തോഷം ,അവന്‍ നേരെ അമ്മക്ക് ഫോണ്‍ ചെയ്തു .
"അമ്മെ ..അവിടന്ന്... കൊണ്ട് വന്ന ...ചെമ്പരത്തി.. പിടിച്ചു ..ഇപ്പൊ അതിന്റെ ഇലയൊക്കെ വിരിഞ്ഞു നില്‍ക്കുന്നുണ്ട് .."
അമ്മ പതുക്കെ ഒന്ന് മൂളി ,
സുജിത്ത് പിന്നെയും പലതും പറഞ്ഞു കൊണ്ടിരുന്നു .ഇല വാടിയതും ,സ്വപ്നം കണ്ടതും അങ്ങനെ അങ്ങനെ ഓരോന്ന് .....

  1. gravatar

    # by the man to walk with - August 31, 2010 at 1:12 PM

    wah..
    similar experience ullathaavaam
    ishtaayi