ശുഭപ്രതീക്ഷ

      ഒരു പനിയായിരുന്നു തുടക്കം .ഒരു വെള്ളിയാഴ്ച പതിവുപോലെ ജോലി കഴിഞ്ഞ് വരുമ്പോള്‍ തീരെ സുഖമില്ല .ശരീരത്തില്‍ മൊത്തം ഒരു വേദനയും ഒപ്പം നല്ല പനിയും.വേഗം തന്നെ അടുത്തുള്ള നാരായണന്‍ ഡോക്ടറെ പോയി കണ്ടു.ഡോക്ടര്‍ പരിശോധിച്ചീട്ടു പറഞ്ഞു ,
"ഇപ്പോഴത്തെ പനിയൊന്നും എന്ത് തരം പനിയാണെന്ന് പറയാന്‍ പറ്റില്ല .അസുഖം കണ്ടു പിടിക്കാന്‍ വിശധമായ ഒരു പരിശോധന വേണ്ടി വരും .നിങ്ങള്‍ അടുത്തുള്ള ഏതെങ്കിലും ആശുപത്രിയില്‍ കാണിക്കുന്നതാണ് നല്ലത് ."തല്ക്കാലം ഒരു ദിവസത്തേക്കുള്ള മരുന്നും വാങ്ങി ഞാന്‍ വീട്ടിലേക്കു മടങ്ങി .
      നേരം ഇരുട്ടും തോറും പനി കൂടി വന്നു ,ചെറിയ തോതില്‍ ശര്‍ദിയും.പിന്നെ ശര്‍ദി കൂടി കൂടി അന്നനാളവും ആമാശയവും പിഴുതെറിയുന്ന രൂപത്തിലായി .വൈകാതെ ഞാന്‍ ആദ്യത്തെ വാള് വച്ചു.തുടര്‍ച്ചയായി നാലഞ്ച് വാള് ഒന്നിച്ചു വച്ചപ്പോഴേക്കും എന്റെ ചുറുചുറുക്കും ഉന്മേഷവും  കത്തിയമര്‍ന്നു .ഞാന്‍ പതുക്കെ ഒരു മനുഷ്യ ശരീരം മാത്രമായി കട്ടിലില്‍ മലര്‍ന്നു കിടന്നു .ടി .വി  യില്‍ പരസ്യം വരുന്നത് പോലെ പത്ത് മിനിട്ട് പതിനഞ്ചു മിനിട്ട് ഇടവേളയില്‍ ഞാന്‍ ശര്‍ദിച്ചു കൊണ്ടിരുന്നു .പിന്നെ രാത്രിയായ്തും ,വണ്ടിയില്‍ കയറിയതും ,ആശുപത്രിയില്‍ എത്തിയതും ഒന്നും ഞാന്‍ അറിഞ്ഞില്ല .ബോധം വരുമ്പോള്‍ ഞാന്‍ അമല ആശുപത്രിയിലെ പഴയ ബ്ലോക്കില്‍ ,ഒരു മൊസൈക്ക് ഇട്ട റൂമില്‍ ,കട്ടിലില്‍ കിടക്കുകയാണ് .
    ഞാന്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ മുറിയില്‍ അമ്മ ഇരിപ്പുണ്ട് .കട്ടിലിനോട് ചെര്‍നുള്ള ഒരു ടാബിളില്‍ തലവച്ചു   ഉറങ്ങുകയാണ്‌ .തൊട്ടടുത്ത്‌ ഒരു പത്രത്തില്‍ ഭക്ഷണം മൂടി വച്ചിരിക്കുന്നു . ഭക്ഷണം മൂടി വച്ച പാത്രത്തിന്റെ വിടവിലൂടെ ഒരു ഈച്ച അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു ,പാത്രത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്നു .നേരം വെളുത്തു വരുന്നതെ ഉള്ളൂ .തുറനിട്ടിരിക്കുന്ന ജനലിലൂടെ വെളിച്ചം അരിച്ചരിച്ചു അകത്തേക്ക് കയറാന്‍ തുടങ്ങി .മുറിയില്‍ ഫാന്‍ കറങ്ങുന്നുണ്ടെങ്കിലും എനിക്ക് ഉഷ്ണം കൂടി കൂടി വന്നു .ഞാന്‍ വിളിചീട്ടു എന്നാ പോലെ പെട്ടന്ന് പുറത്ത് നിന്നും നല്ല കാറ്റ് വീശി .ഒരു ചെമ്പക പൂ മണമുള്ള കാറ്റ് .പൂ മണമുള്ള ഈ കാറ്റ് കൊണ്ടപ്പോള്‍ എനിക്ക് അല്‍പ്പം ആശ്വാസം തോന്നി .ഞാന്‍ വരണ്ട തൊണ്ട ഒന്ന് നൊട്ടി നനച്ചു ,നേരത്ത് ശബ്ദത്തില്‍ അമ്മയെ വിളിച്ചു .
അമ്മ ഞെട്ടി ഉണര്‍ന്നു .
ഞാന്‍ അമ്മയോട് ചോദിച്ചു ,"അമ്മ ഇന്നലെ ഉറങ്ങിയില്ലേ ?"
ഞാന്‍ പറഞ്ഞത് അമ്മ കേട്ടില്ല എന്ന് തോന്നുന്നു .അമ്മ പറഞ്ഞു ,"നീ ഉണര്‍ന്നാല്‍ അവരെ അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട് .ഞാന്‍ നെഴുസുമാരോട് പറഞ്ഞിട്ട് വാരം."അമ്മ വാതില്‍ തുറന്നു പുറത്തു പോയി .ഞാനെന്റെ കൈയിലേക്ക്‌ നോക്കി .ഗ്ലൂകോസു കയറ്റാനുള്ള ട്യൂബ് കൈയില്‍ ഒട്ടിച്ചു വച്ചിരുന്നത് അല്‍പ്പം ഇളകിയിട്ടുണ്ട്‌ .ഗ്ലൂകോസു തുള്ളി തുള്ളിയായി കൈനനച്ചു പുറത്തേക്കു ഇറ്റു വീണുകൊണ്ടിരുന്നു .അപ്പോഴേക്കും രണ്ടു നെഴ്സുമാരെയും കൂട്ടി അമ്മ മടങ്ങി വന്നു .അവര്‍ കൈയിലെ പ്ലാസ്റ്റെര്‍ അഴിച്ചു കളഞ്ഞു ,സൂചി നേരെയാക്കി അവിടെ പുതിയ പ്ലാസ്റ്റെര്‍ ഒട്ടിച്ചു ശരിയാക്കി .ഗ്ലൂകൊസ് വീണ്ടും ഞരമ്പുകളിലേക്ക് ഇരച്ചു കയറാന്‍ തുടങ്ങി .ആദ്യം ഒരു തണുപ്പും വേദനയും തോന്നി .പിന്നെ അത് സുഖമുള്ള ഒരു വേദനയായി മാറി .അവര്‍ കുറച്ചു ഗുളികകള്‍ എന്നെ കൊണ്ട് കഴിപിച്ചു .പിന്നെ കുറച്ചു ഗുളികകള്‍ അമ്മയെ ഏല്പിച്ചു .
           സമയം ഒന്‍പതു മണിയായി .ഡോക്ടര്‍ റൌണ്ട്സിനു വന്നു .മെഡിക്കല്‍ കോളേജു ആയതു കൊണ്ട് ഡോകാടറുടെ കൂടെ കുറച്ചു സ്ടുടെന്റ്സും ഉണ്ട് .ഡോക്ടര്‍ എന്റെ കണ്ണിന്റെ പോളകള്‍ രണ്ടും അകത്തി നോക്കി .അടിവയറ്റിലും ,നെഞ്ചിലും അമര്‍ത്തിയും തട്ടിയം പരിശോധിച്ചു.പിന്നെ ചാര്‍ട്ട് എടുത്തു എഴുതാന്‍ തുടങ്ങി .കൂടി നിന്നിരുന്ന സ്ടുടെന്റ്സിനോട് എന്തോ പറഞ്ഞു എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു .അവര്‍ എന്റെ ചുറ്റും കൂടി നിന്ന് പരിശോധന ആരംഭിച്ചു .പരിശോധനക്കിടയില്‍ ചിലര്‍ അമ്മയോട് എന്റെ details  ചോദിയ്ക്കാന്‍ തുടങ്ങി .
പേഷ്യന്റിന്റെ പേരെന്താണ് ?അമ്മ പറഞ്ഞു ,
ഹരി .
എത്ര വയസായി ?
26
എന്ത് ചെയുന്നു ?
electrical  എഞ്ചിനീയര്‍ ആണ് .എറണാംകുള-ത്ത് ഒരു കമ്പനിയില്‍ ജോലി ചെയുന്നു . 
അവര്‍ക്ക് വേണ്ട details  എല്ലാം ശേഖരിച്ചു ,അവര്‍ അടുത്ത റൂമിലേക്ക്‌ പോയി .അവര്‍ പോയി കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അമ്മയെ വിളിച്ചു പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചു .
"ഇവന്റെ അസുഖം എന്താണ് എന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല .ഇപ്പൊ കുറച്ചു ടെസ്റ്റ്‌ കൂടി എഴുതിയിട്ടുണ്ട് .ഇതിന്റെ റിസല്‍ട് കൂടി വരട്ടെ .അതുവരെ ഒന്നും സംഭാവിക്കതിരുന്നാല്‍ മതി .ഇപ്പൊ വേറെ ഭക്ഷണം ഒന്നും കൊടുകേണ്ട ....."   ഡോക്ടര്‍ പിന്നെയും എന്റെ അസുഖത്തിനെ പറ്റി അമ്മയോട് സംസാരിക്കുന്നുണ്ടായിരുന്നു .കേള്‍ക്കാന്‍ നല്ലത് അല്ലാത്തതുകൊണ്ട് ഞാന്‍ ചെവി രണ്ടും കൊട്ടിയടച്ചു ,ചുമരിനഭിമുഖമായി തിരിഞ്ഞു കിടന്നു .
              നേരം ഇരുട്ടും തോറും എനിക്ക് ഉള്ളില്‍ പേടി തോന്നാന്‍ തുടങ്ങി .പുറത്തെ പോലെ തന്നെ കണ്ണിലും മനസിലും എല്ലാം ഇരുട്ട് വന്നു നിറയുന്നത് പോലെ .ഒപ്പം കുറേശെ പനിയും   തുടങ്ങിയിട്ടുണ്ട് .നേരം ഏകദേശം പത്ത് മണി ആയി കാണും .എല്ലാവരും ഉറക്കത്തിലേക്കു വീണുകൊണ്ടിരിക്കുന്നു .പക്ഷെ എനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല .ഒരു തരം ഭയം മനസിനെ പിടികൂടിയിരിക്കുന്നു .എന്റെ അസുഖത്തെ കുറിച്ചുള്ള ആകുലതകള്‍ മനസിലേക്ക് കേറി വന്നു .എന്ത് തരം  പനിയാണ് എനിക്ക് .ഇനി ഇതിനു മരുന്ന് കണ്ടു പിടിചീട്ടു വേണ്ടി വരുമോ എന്റെ അസുഖം മാറാന്‍?കൂടുതല്‍ ആലോചിക്കും തോറും എനിക്ക് കണ്ണടക്കാന്‍ തന്നെ ഭയമായി .ഇരുട്ടില്‍ ഞാന്‍ എന്നരൂപം അലിഞ്ഞു അലിഞ്ഞു ഇല്ലതകുന്നതുപോലെ ഒരു തോന്നല്‍ .ഒരു പക്ഷെ ഇതെന്റെ അവസാനത്തെ രാത്രിയായേക്കാം.നാളെ നേരം വെളുക്കുമ്പോള്‍ ഈ ബെഡില്‍ എന്റെ ശരീരം മാത്രമേ ഉണ്ടാകൂ .ഇങ്ങനെ  അറിയാതെ  ഓരോ ചിതകള്‍ മനസ്സിലേക്ക് കയറി വന്നു .
മരണത്തെ  കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്ക് ജീവിക്കാന്‍ കൊതി തോന്നി .ഇങ്ങനെ തട്ടി പോകാന്‍ ആയിരുനെങ്കില്‍ എന്തിനു ഇത്ര കഷ്ടപ്പെട്ട് പഠിച്ചു ,ജോലി ചെയ്തു ജീവിക്കുന്നു .ഒരേ സമയം എനിക്ക് ജീവിതത്തോട് കൊതിയും വെറുപ്പും തോന്നി .മരണത്തിനും ജീവിതത്തിനും ഇടയില്‍ ഒരു നൂല്‍ പാലത്തില്‍ എന്നാ പോലെ മനസ്സ് ആടികളിച്ചുകൊണ്ടിരുന്നു .
         പെട്ടന്നാണ് എന്റെ മനസ്സിലേക്ക് ഒരു വാചകം കടന്നു വന്നത് ,"let 's  hope for the best ".ഞാന്‍  രണ്ടുമൂന്ന് തവണ ഈ വാചകം മനസ്സില്‍ പറഞ്ഞു .ഇപ്പൊ മനസ്സിന് കുറച്ചു ധൈര്യം കിട്ടിയപോലെ തോന്നി .ഈ വാചകം നല്ല പരിചയം ഉണ്ടല്ലോ ,എവിടെയോ കേട്ട് മറന്നത് പോലെ , ഞാന്‍ ആലോചിച്ചു നോക്കി.
       ക്രൈസസ് വന്നു ജോലി പോയപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍  പരസ്പരം ആശ്വസിപ്പിക്കാന്‍ വേണ്ടി കണ്ടു പിടിച്ച technic ആണ്  ഈ വാചകം .ആരാണ് ആദ്യം ഇത് പറഞ്ഞത് എന്നറിയില്ല ,പക്ഷെ നിരാശയില്‍ മുങ്ങിയ ഞങ്ങള്‍ക്ക് മുന്നേറാനുള്ള കറുത്ത് തന്നത് ഈ വാചകമാണ് . ഞാന്‍ എന്റെ മനസിനോട് പറഞ്ഞു ,don't  worry ,  let 's  hope for the best .ഇരുട്ടില്‍ ഞാന്‍ ധൈര്യപൂരവം  കണ്ണുകള്‍ അടച്ചു ഉറങ്ങാന്‍ കിടന്നു ."let 's  hope for the best ."

വെറുതെ കുറച്ച് വരകള്‍