Lime soda @ Trivandrum railway station

സമയം പുലര്‍ച്ച  3.30 AM

         മുന്തിയ ഇനം തൃശൂര്‍ക്കാരനായ  ശശിയെ ഒരു നിലവിളിയോടെ  Trivandrum railway station
platform -ല്‍ പ്രസവിച്ചിട്ട് ഒഴിഞ്ഞ വയറുമായി ഗുരുവായൂരില്‍ നിന്നും വന്ന  ട്രെയിന്‍ സ്റ്റേഷന്‍ വിട്ട്‌ പോയി .

പാതിമയക്കത്തില്‍ compartment -ല്‍ നിന്നിറങ്ങിയ ശശിയോട്‌ ട്രെയിന്‍ കയറാന്‍ വന്ന ഒരപരിചിതന്‍.

അപരിചിതന്‍ :ചേട്ടാ .....സീറ്റുണ്ടോ ?

ശശി : ഹേയ് ...ചേട്ടന്‍  കേറിക്കോ ...അടുത്ത സ്റ്റൊപ്പെത്തുമ്പോഴേക്കും  സീറ്റൊക്കെങ്ങട്ട്                             കിട്ടുംന്നെ ...ന്തേയ്‌ ...

അപരിചിതന്‍ :ഇതെന്താ ബസ്സാ ..എടൊ അടുത്തത് തമിഴുനാടാ പിന്നെ ഇരിക്കാനൊന്നും പറ്റില്ലാ..

അപരിചിതന്‍ ശശിയെ അടിമുടിയൊന്നു തറപിച്ച്  നോക്കിയ ശേഷം അടുത്ത   compartment -ലേക്ക്   കയറി .

അപരിചിതനെ നോക്കി ശശി ആത്മഗതം പോലെ പറഞ്ഞു .

ശശി :ഹും ..ഇതിമ്മടെ  കുന്നംകുളം റൂട്ടിലെ  ദുര്‍ഗെലെ കണ്ടക്ടര്‍ ഗോപിയേട്ടന്‍ ആവണമായിരുന്നു .സീറ്റില്ലാത്ത വണ്ടീല് വലിച്ചിട്ട്  കയറ്റി കൊണ്ടുപോയേനെ ..ഹേയ് ..പറയണമാതിരി ഇതില് കണ്ടക്ടരില്ലല്ലോ ...കണ്ടക്ടര്‍ ഉണ്ടായിരുന്നേല്‍  "ചെന്നൈ.... ചെന്നൈ ..."  എന്ന് വിളിച്ചു പറഞ്ഞു ആകെ കച്ചറ ആക്കിയേനെ ...

വീണ്ടും ശശിയുടെ ആത്മഗതം .

ശശി :അപ്പൊ തിരോന്തരം കഴിഞ്ഞ കേരളം കഴിഞ്ഞുന്നാ ...ഈ പാവക്കെടെ മൊട്ടു പോലെ കിടക്കുന്ന സ്ഥലത്തിനെ പിടിച്ചു തലസ്ഥാനാക്കിയ ഗടിനെ  വേണം ആദ്യം തല്ലാന്‍ ...

ശശിയുടെ ആത്മഗതം തല്ക്കാലം ഇവിടെ പൂര്‍ണമാകുന്നു .ശശി  platform -ല്‍ കൂടെ ചുമ്മാ അല്‍പ്പം നടന്നു .


                                          *                      *                                          *


                       platform -ല്‍ മറ്റൊരു തൃശൂര്‍ക്കാരനെ കണ്ടുമുട്ടിയ ശശി തന്നെ സ്വയം പരിചയപെടുത്തി .

ശശി :ഞാന്‍ ശശി .

പേര് കേട്ടപ്പോള്‍ തൃശൂര്‍ അരമന ബാറിന്റെ കൌണ്ടറില്‍ വെച്ച് അയല്‍ക്കാരനെ കണ്ടുമുട്ടിയ ഭാവത്തോടെ അയാള്‍ സ്വയം പരിചയപെടുത്തി .

"ഞാന്‍ ഷാജി ...വര്‍ക്കപണിയാ ...."

ഷാജി പറഞ്ഞു തീരും മുന്‍പ് റയില്‍വേക്കാരി പെണ്ണുംപിള്ള കിടന്നു ബഹളം വെക്കാന്‍ തുടങ്ങി .

ശശി : അതല്ലാ ഷാജ്യെ ..ഈ പടവലങ്ങേടെ ഞെട്ടി പോലെ കെടക്കണ തിരോന്തരം തലസ്ഥാനം ,ഒത്തനടുവില്‍ വല്യപ്പടം പോലെ കെടക്കണ മ്മക്ക് പേര് സാംസ്ക്കാരിക തലസ്ഥാനം .
 സുഖിചൂട്ടാ ഗട്യെ  ....

ഷാജി : അല്ലാ ...മ്മടെ ജോയെട്ടന്‍ വിചാരിച്ചാല്‍ തൃശൂര്‍ ഒന്നല്ല ഒന്‍പതു സെക്രട്ടറിയേറ്റ്  പണിയാം ..പിന്ന്യാപ്പതു ..

ശശി : അല്ലാ പിന്നെ ...

ബെഞ്ചില്‍ ഇരുന്നിരുന്ന ഷാജി തന്നെ ആക്രമിക്കാന്‍ വന്ന കൊതുകുകളുമായി യുദ്ധം ചെയ്തുകൊണ്ടിരുന്നു.

ശശി : നീ ഇത് എന്തൂട്ട് സര്‍ക്കസ്സാ കാണിക്കണേ ?

ഷാജി :ഇത് സര്‍ക്കസല്ലടാ  ..കൊച്ചിക്കാരുടെ എക്സസൈസാ ...ദാ കാണുന്ന മുറീന്നു ഒരു പത്തഞ്ഞൂറു കൊതുകുകളെ തുറന്നു വിട്ടീട്ടുണ്ട്  തിരോന്തരക്കാര്   ..മ്മള് തൃശ്ശൂക്കാരെ  മാത്രം തെരഞ്ഞു പിടിച്ചു കടിക്കാന്‍ .

ശശി : നീയൊന്നു  ചുമ്മാതിരുന്നെ  വെറുതെ ആളെ നാണം കെടുത്താന്‍ ........മ്മള് ആനേടെ കാലിന്റെ എടെക്കൂടെ ഫുട്ബോള് കളിക്കണ ടീമോളാ  ... പിന്ന്യാ  ഈ ഇച്ചംപുളി പോലത്തെ കൊതുകോള് ...

ശശിയുടെ പ്രഭാഷണം കേട്ട് അഭിമാന പുളകിതനായ ഷാജി കൊതുക് കടിചീട്ടും മാന്താതെ സഹിച്ചിരുന്നു .


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഷാജിയെ നോക്കി ശശി ചോദിച്ചു ...

ശശി : മ്മക്കൊരോ നാരങ്ങാ വെള്ളാങ്ങട്   കാച്ചിയാലോ ...?

ഷാജിയൊന്ന്  മൂളി .പിന്നെ രണ്ടു പേരും കൂടെ ഐസിട്ടാ നാരങ്ങ വെള്ളം കിട്ടുന്ന കടയും തേടി station- ന് പുറത്തേക്കു നടന്നു .


                                                              ശുഭം 


Lomapadan Again in trouble



അംഗരാജ്യത്ത് വെള്ളം കിട്ടാതെ ജനങ്ങള്‍ വലഞ്ഞപ്പോള്‍ , മഹാരാജാവ് ലോമപാദന്‍ മഴപെയ്യിക്കനായി, വൈശാലിയെ വിട്ട് റിഷ്യ ശ്രുങ്കനെ കൊണ്ടുവന്നു യാഗം നടത്തി. മഴപെയ്യിച്ചു .
ഇന്ന് ഇവിടെ പെട്രോളിന്റെ വില കുറയ്ക്കാനായി ആരെ കൊണ്ട് വന്നു യാഗം നടത്തണം ?

നവമുകുളം

വേനല്‍ മഴ പെയ്യാന്‍ തുടങ്ങിയീട്ടും മുറിക്കുള്ളിലെ ചൂട് കുറയുന്നില്ല .
ഞാനെന്റെ മുറിയുടെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു.

പുറത്ത് ഇടിവെട്ടി മഴ പെയ്യുന്നുണ്ട് .
മഴയുടെ ശബ്ദം ജനലഴികള്‍ക്കിടയിലൂടെ അകത്തേക്ക് കയറി വന്നു .

അകത്തെ ചുട്ടുപഴുത്ത വായുവിലേക്ക് ഇടിച്ചുകയറാന്‍ വെമ്പി തണുത്ത കാറ്റ് ഒരു പഞ്ഞികെട്ടുപോലെ ജനാലക്കല്‍ നിന്നു.ചൂടിനും തണുപ്പിനും ഇടയില്‍ തണുത്ത് തുടങ്ങിയ കമ്പിയഴികളില്‍ മുഖം ചേര്‍ത്ത് പുറത്തേക്ക് നോക്കി ഞാനും .

പുറത്ത് മഴയില്‍ ,തത്തികളിക്കുന്ന തുള്ളികളില്‍ നനഞ്ഞു ഒരു മാങ്ങണ്ടി കിടക്കുന്നു .
മഴ നനഞ്ഞ അതിന്റെ പുറംതോടില്‍ നിന്നും ഒരു മുള പുറത്തേക്ക് വരുന്നുണ്ട് .
അതിലേക്കു തന്നെ നോക്കികൊണ്ടിരുന്ന എന്റെ മനസിലും ഒരു ചിന്ത മുള പൊട്ടി .

ഈ നവമുകുളം നാളെ തന്നെ മറ്റാരെങ്കിലും വന്ന്ചവിട്ടി മേതിചെക്കാം.
സ്വയം ചലിക്കാന്‍ ശേഷിയില്ലാത്ത അവ എങ്ങനെയാണ് മറ്റുള്ളവരുടെ
കാലടിയില്‍ നിന്നും രക്ഷപെടുന്നത് ?

എന്ത് പ്രതീക്ഷയാണ് അതിനു ജീവിതത്ത്തിലുള്ളത് ?

                                 

ഇനി എങ്ങനെയെങ്കിലും വലുതായാല്‍ തന്നെ ഒരു കോടാലിയുടെ തലോടല്‍
എല്ക്കുന്നത് വരെ അതിന് ആയുസുണ്ടാകൂ .

ഇതില്‍ നിന്നെല്ലാം രക്ഷപെട്ടാല്‍ ,വയസ്സായി  ഇല പൊഴിഞ്ഞു ,കൊമ്പുണങ്ങി,തടിയുണങ്ങി മണ്ണായി തീരുന്നത് വരെ ....


എന്റെ ജാലകത്തിനരികെ ആ മാങ്ങണ്ടിയുടെ പുതുമുകുളം അപ്പോഴും
 മഴ നനഞ്ഞുകൊണ്ടിരുന്നു .

പ്രതീക്ഷയോടെ .......


കാണാത്ത കാഴ്ചകള്‍

   
ഞാനും  എന്റെ ഒരു സുഹൃത്തും കൂടി സംസാരിച്ചുകൊണ്ട് നഗരത്തിലെ നടപാതയിലൂടെ ബസ് സ്റ്റാന്റിലേക്ക് നടകുകയായിരുന്നു .രാഷ്രീയത്തിലെ മൂല്യച്ചുതിയെ കുറിച്ചും ,പുതിയ സിനിമകളെ  കുറിച്ചും ഇടയ്ക്കു കുറച്ചു മുല്ലപെരിയാറും ഒക്കെയായി ഞങ്ങള്‍ ഒരു ചായക്കട ചര്‍ച്ച നടന്നുകൊണ്ട് നടത്തുകയായിരുന്നു .റോഡിലൂടെ ചെറിയ ചെറിയ കൂട്ടമായി വ്യാപാരി വ്യവസായി സമ്മേളനത്തിനുള്ള സംഘാംഗങ്ങള്‍ ങ്ങങ്ങല്‍ക്കെതിര്‍ ദിശയിലൂടെ കടന്നുപോയി .അവിടവിടെ പോലീസുകാര്‍ ജീപ്പില്‍ ചുറ്റി നടക്കുന്നതും കാണാം .ഇതിനിടയിലൂടെ എല്ലാവരും തിരക്കിട്ട് നടന്നുകൊണ്ടിരുന്നു.

ഞങ്ങളുടെ ഈ നടത്തത്തിനിടയില്‍ എന്തോ ഒന്ന് എന്റെ കണ്ണില്‍ തടഞ്ഞു .

ഞാന്‍ തിരിഞ്ഞു നോക്കണം എന്ന് ചിന്തിക്കുമ്പോഴേക്കും കണ്ട കാര്യം എന്താണെന്ന് ഓര്‍മയില്‍ നിന്നും മറഞ്ഞു .

പലപ്പോഴും നമ്മളെ ആരെങ്കിലും വിളിച്ചാല്‍ അല്ലെങ്കില്‍ എന്തെങ്കിലും സംസാരിക്കുമ്പോള്‍, നമ്മള്‍ മനസിലാകത്തപോലെ ഏ....എന്ന് ചോദിക്കും .പറഞ്ഞ ആള്‍ നമ്മള്‍ കേട്ട് കാണില്ല എന്ന് കരുതി  ചോദ്യം ആവര്‍ത്തിക്കാന്‍ തുടങ്ങുബോഴേക്കും നമ്മള്‍ അതിനുള്ള ഉത്തരം പറയും .ഇത് സാധാരണ സംഭവിക്കാറുള്ളതാണ്.

ഇങ്ങനെ സംഭവിക്കുന്നത്‌ സത്യത്തില്‍ നമ്മള്‍ ചോദ്യം കേള്‍ക്കാത്തത് കൊണ്ടല്ല ,മറിച്ച്  കേട്ട കാര്യം ശ്രദ്ധിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് .ഒന്ന് മനസുവച്ചാല്‍ നമുക്കത് ഓര്‍ത്തെടുക്കാന്‍ സാധിക്കാവുന്നതെ ഉള്ളൂ .

അതുപോലെ കണ്ണില്‍ തടഞ്ഞ ഈ കാഴ്ച ഞാനും കണ്ടില്ല .അല്‍പ്പം നടന്ന് കഴിഞ്ഞാണ് അതെന്തായിരുന്നു എന്ന് എനിക്ക് ഓര്‍ത്തെടുക്കാന്‍ ആയത്.ആ ദൃശ്യം എന്നെ ഞെട്ടിച്ചു .ഞാന്‍ വേഗം തിരിഞ്ഞ് നോക്കി .മനസ്സില്‍ കണ്ട പോലെ കണ്ണ്  കാണാത്ത ഒരാള്‍ അപകടത്തിന്റെ വക്കില്‍ നില്‍ക്കുന്നു .അയാളുടെ കണ്ണുകള്‍ രണ്ടും മുക്കാലും അടഞ്ഞിരിക്കുന്നു .കണ്പോളകള്‍ക്ക് ഇടയില്ലുള്ള വിടവിലൂടെ കൃഷ്ണമണികള്‍ അല്പം തെളിഞ്ഞു കാണാം .അയാള്‍ നിന്നിരുന്നത് ഒരു കാനയുടെ വക്കിലാണ് .
പെട്ടന്നാണ് ഞാന്‍ അയാള്‍ നില്‍ക്കുന്ന സ്ഥലത്തെ കുറിച്ച് ബോധവാനായത് .അയാള്‍ നിന്നിരുന്നത് നടപ്പാതയുടെ ഓരം ചേര്‍ന്നാണ് .തൊട്ടരികെ അഴുക്കുചാലാണ് .അഴുക്കുചാലിനു മുകളില്‍ ഒരൊറ്റ സ്ലാബ് അല്‍പ്പം ചരിഞ്ഞു കിടന്നിരുന്നു .ശ്രദ്ധിച്ചു കാല്‍ ആ സ്ലാബില്‍ വച്ചാല്‍ കൃത്യമായി കാന മുറിച്ച് കടക്കാം .അല്‍പ്പം തെറ്റിയാല്‍ നമ്മുടെ ശരീരം വൃത്തികേടാകും.

ഞാന്‍ വേഗം ചെന്ന് അയാളുടെ കൈയില്‍ പിടിച്ചുകൊണ്ടു ചോദിച്ചു ,
"എങ്ങോട്ടാണ് പോകേണ്ടത് ?തൊട്ടടുത്ത്‌ ഒരു കാനയുണ്ട് .കാലു തെറ്റിയാല്‍ അതില്‍ വീഴും ."

എന്റെ കൈ തട്ടി മറ്റികൊണ്ട് അയാള്‍ പറഞ്ഞു ,
"ഞാന്‍ താഴേക്ക്‌ ഇറങ്ങാന്‍ നില്‍ക്കുകയായിരുന്നു ,റോഡു മുറിച്ചുകടക്കാന്‍". ഇത്രയും പറഞ്ഞു വടിയും കുത്തി താഴേക്കിറങ്ങി കാന മുറിച്ചുകടന്ന്‌ അയാള്‍ നടന്നു .
നടക്കുന്നതിനിടയില്‍ "രവുന്യെട്ട  നാളെ കാണാം " എന്നുറക്കെ ആരോടോ പറഞ്ഞു  .അതിനു മറുപടിയെന്നോണം ഫുട്ട് പാത്തില്‍ ചീര്‍പ്പും കത്തിയും വിറ്റുകൊണ്ടിരുന്ന ഒരാള്‍ "ശരി വാസുവേട്ട" എന്ന് പറഞ്ഞു.അന്തം വിട്ടു നോക്കി നില്‍ക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ,
"അയാളെ നോക്കണ്ട ...അയാള്‍ക്ക്‌ ഇവിടത്തെ എല്ലാ വഴിയും കാണാപാടാ..."
            കണ്ണ് കാണാത്ത  ഒരാളെ സഹായിക്കാന്‍ ചെന്ന ഞാന്‍ വിഡ്ഢിയായി .ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് അനുഭവിക്കേണ്ടി വന്നതിന്റെ ജാള്യത മുഖത്ത് നിന്നും ഞാന്‍ ഒരു വിധത്തില്‍ തുടച്ചുനീക്കി  .


കണ്ണുള്ള ഞാന്‍ തന്നെ എത്രയോ വൈകിയാണ് കണ്ട കാഴ്ചകള്‍ ഓര്‍ത്തെടുക്കുന്നത് ,കണ്ണില്ലാത്ത ഇയാള്‍ക്ക് കാണാത്ത കാഴ്ചകള്‍ എത്രയോ വ്യക്ത്തം .

കണ്ണുള്ള നമ്മള്‍ അലസമായി കാണുമ്പോള്‍ ,കണ്ണില്ലാത്ത ഇവര്‍ ഉള്ക്കന്നുകൊണ്ട് എല്ലാം വ്യക്തമായി കാണുന്നു .ഇതുപോലെ എത്രയെത്ര കാര്യങ്ങള്‍ നമ്മള്‍ കണ്ടു തള്ളിയിരിക്കാം .ഞാന്‍ വെറുതെ ഒന്ന് ആലോചിച്ചു .തൊട്ടു മുന്‍പ് നടന്ന കാര്യങ്ങള്‍ ,കണ്ട കാഴ്ചയില്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .

ഞാന്‍ കാണാന്‍ ശ്രമിക്കാത്ത പലതും എന്റെ മുപില്‍ തെളിഞ്ഞുവന്നു .ഇന്നലെ കണ്ട കാഴ്ചകള്‍ ,കഴിഞ്ഞ മാസം കണ്ട കാഴ്ചകള്‍ എന്നിങ്ങനെ പഴയ കാഴ്ചകളില്‍ എനിക്ക് നഷ്ട്ടപെട്ട ഓര്‍മ്മകള്‍ വീടെടുക്കാന്‍ ഞാന്‍ ശ്രമിച്ചു .

പെട്ടന്ന് ഒരു തിരക്ക് വന്നു എന്നെ ഞാന്‍ നില്‍ക്കുന്നിടത്തുനിന്നും തള്ളി മുന്പോട്ട് കൊണ്ട് പോയി .ഞാന്‍ തിരക്കിനോപ്പം സഞ്ചരിക്കാന്‍ തുടങ്ങി .എന്റെ കാഴ്ചകള്‍ മങ്ങി.കണ്ണ് പുതിയ കാഴ്ചകളുടെ കുത്തൊഴുക്കില്‍ പെട്ട് എല്ലാം മറന്ന് ഒരില കണക്കെ ഒഴുകികൊണ്ടിരുന്നു . 

സ്വാഗതം

" MY BLOG DIARY " ചിത്രങ്ങള്‍ക്കായി " MY CANON SNAPS " എന്ന പുതിയ ഒരു ശാഖ സലാലയില്‍ തുറന്നിരിക്കുന്നു .

സോറി ഇവിടെ തന്നെ .

എല്ലാവരുടെയും നിസീമമായ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു. 

എല്ലാവര്‍ക്കും " MY CANON SNAPS " ലേക്ക് ഹാര്‍ദവമായ സ്വാഗതം .

" MY CANON SNAPS " ലേക്ക് പോകുവാന്‍  ഇവിടെ  ക്ലിക്ക് ചെയ്യുക .